ഓടിയോടിക്കടന്നുപോകുന്ന ദിനങ്ങള്‍ക്ക്..

സുപ്രിയ .എന്‍ .ടി 

എത്ര ആഴത്തിലേയ്ക്ക്
പൊട്ടിച്ചെറിയുന്നിതിങ്ങനെ;
ഗര്‍ഭപാത്രം
ഭ്രൂണത്തെയെന്നപോല്‍!!

തിരിഞ്ഞു നോക്കാതെ,
ഇരുട്ടും കടന്നുപോകുമ്പോള്‍
''കരിഞ്ഞുപോ'' എന്നൊന്ന്
ശപിച്ചിട്ടു പോകൂ..

വെറുതേ ചിരിച്ചു കാണിച്ച
കള്ള നാട്യങ്ങളേ..!
വഴിയില്‍,
ഒരുവേള തണല്‍ത്തന്ന
പെണ്‍മരമെന്ന് ഓര്‍മ്മയില്‍
കോറിവെച്ചിടാന്‍ മാത്രമായ്
നിഴലുമായ് കൂട്ടുവരേണ്ടിനി.

ഒറ്റയായ്
തുടങ്ങി അവസാനിക്കുന്ന
എന്റെമാത്രം വഴികളേ..
തിരിച്ചു തരികയെന്‍ അന്ധകാരത്തെയിനി..

2 comments:

പ്രവാസം..ഷാജി രഘുവരന്‍ said...

ഒറ്റയായ്
തുടങ്ങി അവസാനിക്കുന്ന
എന്റെമാത്രം വഴികളേ..
തിരിച്ചു തരികയെന്‍ അന്ധകാരത്തെയിനി..

Geethakumari said...

വെറുതേ ചിരിച്ചു കാണിച്ച
കള്ള നാട്യങ്ങളേ..!
വഴിയില്‍,
ഒരുവേള തണല്‍ത്തന്ന
പെണ്‍മരമെന്ന് ഓര്‍മ്മയില്‍
കോറിവെച്ചിടാന്‍ മാത്രമായ്
നിഴലുമായ് കൂട്ടുവരേണ്ടിനി.

ആശയസമ്പുഷ്ടം , ലോകത്തിന്റെ യഥാര്‍ത്ഥ മുഖം....
അവസാനത്തെ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

ഒറ്റയായ്
തുടങ്ങി അവസാനിക്കുന്ന
എന്റെമാത്രം വഴികളേ..
തിരിച്ചു തരികയെന്‍ അന്ധകാരത്തെയിനി..